വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍

തിരുവനന്തപുരം: കൊട്ടാരക്കര ജില്ലാ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികള്‍ കിടന്ന സെല്ലില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായ തടിയന്റവിട നസീറും പരമ്പര കൊലപാതകി റിപ്പറും കിടന്ന സെല്ലിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്.

Read Also: നാലാം പാദഫലങ്ങളിൽ മികച്ച നേട്ടവുമായി അപ്പോളോ ടയേഴ്സ്

റിമാന്‍ഡ് പ്രതികളെ അതീവസുരക്ഷാ ജയിലില്‍ പാര്‍പ്പിക്കുന്നത് അപൂര്‍വ്വമായിട്ടാണ്. 24 മണിക്കൂര്‍ പോലീസ് കാവലും സി.സി.ടി.വി. നിരീക്ഷണവുമുള്ള യു.ടി.ബി. ബ്ളോക്കിലാണ് ഈ സെല്‍. ബുധനാഴ്ച രാത്രിയിലാണ് സന്ദീപിനെ ഇവിടേയ്ക്ക് എത്തിച്ചത്.

അതേസമയം ഡോ. വന്ദനയെ കുത്തിക്കൊന്നത് താന്‍ ഓര്‍ക്കുന്നില്ലെന്നാണ് സന്ദീപിന്റെ മറുപടി. തന്നെ ചിലര്‍ ചേര്‍ന്ന് ഉപദ്രവിച്ചപ്പോള്‍ താന്‍ തിരിച്ച് ആക്രമിച്ചെന്നേയുള്ളൂ എന്നാണ് ഇയാള്‍ പറയുന്നത്.

സന്ദീപിനെ ഡോക്ടര്‍മാരും പരിശോധന നടത്തിയിരുന്നു. ഇയാള്‍ക്ക് കാര്യമായ മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിദഗ്ദ്ധരും പറയുന്നത്. ജയിലില്‍ വന്നത് മുതല്‍ സന്ദീപിന്റെ പെരുമാറ്റം സി.സി.ടി.വി. വഴി വാര്‍ഡന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. ചിലപ്പോഴെല്ലാം ആരോ കൊല്ലാന്‍ ശ്രമിക്കുന്നെന്ന് നിലവിളിക്കുന്ന ഇയാളുടെ പെരുമാറ്റം അഭിനയമാണോ എന്നും സംശയിക്കുന്നുണ്ട്.

അതേസമയം സ്ഥിരമായി ലഹരി ഉപയോഗിച്ചത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ മാറിയ ശേഷമായിരിക്കും മന:ശ്ശാസ്ത്ര വിദഗ്ദ്ധരെ വിളിച്ചുള്ള പരിശോധനകള്‍ നടത്തുക. ജയിലില്‍ എത്തിച്ച സന്ദീപ് നല്ല രീതിയില്‍ ഭക്ഷണവും കഴിക്കുന്നുണ്ട്. ആരോ കൊല്ലാന്‍ വന്നപ്പോള്‍ തിരിച്ചു നടത്തിയ പ്രതികരണം എന്ന നിലയിലാണ് ചോദ്യം ചെയ്യലില്‍ സന്ദീപ് നല്‍കിയിരിക്കുന്ന മറുപടി.

 

Previous Post Next Post

نموذج الاتصال