ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 5049 ആരോഗ്യ സബ് സെന്ററുകൾ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്രമായ ആരോഗ്യ പരിരക്ഷ താഴെ തട്ടിൽ എത്തിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ആരോഗ്യ ഉപകേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. ആഴ്ചയിൽ ആറുദിവസവും പ്രവർത്തനം, ഒമ്പത് തരം ലാബ് പരിശോധന, 36 തരം മരുന്നുകൾ, രോഗികളുടെ തുടർ ചികിത്സ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകാതെ ടെലി മെഡിസിൻ കേന്ദ്രങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങിൽ ആരോഗ്യ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി.

വേലൂർ പഞ്ചായത്തിലെ കിരാലൂർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി ആർ ഷോബി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സപ്ന റഷീദ്, ഷെർലി ദിലീപ് കുമാർ, ഡിഎൻഒ എം എസ് ഷിജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ബി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കർമല ജോൺ സ്വാഗതവും വേലൂർ എഫ്എച്ച്‌സി ഇൻസ്‌പെക്ടർ പി എം ഫാറൂക് നന്ദിയും പറഞ്ഞു.

വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ കുടുംബാരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. തുടർന്ന് പി കെ ഡേവിസ് മാസ്റ്റർ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനിഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എം ഗാവരോഷ്, ജെൻസി ബിജു, ഷീജ ഉണ്ണികൃഷ്ണൻ, ലീന ഉണ്ണികൃഷ്ണൻ, വിപിൻ തുടിയത്ത്, സി ആർ ശ്യാം രാജ്, കെ തനുജ തുടങ്ങിയവർ പങ്കെടുത്തു.

Read Also: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച് ഷിനോ മാത്യു

Previous Post Next Post

نموذج الاتصال