‘അച്ഛന്റെ കൂട്ടുകാരനാണ്, മിഠായി വാങ്ങിത്തരാം’; പ്രലോഭിപ്പിച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു,മധ്യവയസ്കന് 5 വർഷം കഠിന തടവ്

തിരുവനന്തപുരം: പത്ത് വയസുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്. വിഴിഞ്ഞം അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്റ്റഫർ (58)നെയാണ് അഞ്ച് വർഷം കഠിന തടവിന് വിധിച്ചത്. ഒപ്പം 25,000 രൂപ പിഴ അടയ്ക്കാനും ഉത്തരവുണ്ട്. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു.

2020 നവംബർ നാലിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരയായ കുട്ടിയും അനുജത്തിയും കൂടി നടന്ന് വരവെ ഓട്ടോയിൽ ഇരുന്ന പ്രതി കുട്ടികളെ പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്‌. അച്ഛന്റെ കൂട്ടുകാരനാണ് താനെന്ന് പരിചയപ്പെടുത്തിയ ശേഷമാണ് ഇയാൾ കുട്ടികളെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.

അനിയത്തിയെ ഒരു മുറിയിലിരുത്തിയതിന് ശേഷം പത്തുവയസുകാരിയെ മറ്റൊരു മുറിയിൽ കൊണ്ട് പോയാണ് പീഡിപ്പിച്ചത്. കുട്ടി കരഞ്ഞപ്പോൾ പ്രതി കുട്ടിക്ക് പൈസ കൊടുത്ത ശേഷം മിഠായി വാങ്ങി തിരിച്ച് വരാൻ പറഞ്ഞു. ഇത് പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു. വെളിയിൽ ഇറങ്ങിയ കുട്ടി അനിയത്തിയേയും കൂട്ടി വീട്ടിൽ ഓടി പോയി അമ്മയോട് വിവരം പറഞ്ഞു. വീട്ടുകാർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

Previous Post Next Post

نموذج الاتصال