മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചു: നവ വരനെ ഭാര്യാപിതാവ് വഴിയിൽ തടഞ്ഞ് കഴുത്തിന് വെട്ടികൊന്നു

കൃഷ്ണഗിരി: ഭാര്യാ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനെ വെട്ടിക്കൊന്നു. മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിന്‍റെ പകയിലാണ് നവ വരനെ ഭാര്യാപിതാവ് വഴിയിൽ തടഞ്ഞ് വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്ന കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗൻ എന്ന യുവാവിനെയാണ് ഭാര്യാപിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്.

കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശിയായ ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കൻ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗൻ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തുടർന്ന്, ഇരുവരും ഒളിച്ചോടി വിവാഹം നടത്തുകയായിരുന്നു. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിന്‍റെ നേതൃത്വത്തിൽ കൊലപാതകം നടത്തുകയായിരുന്നു.

അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

ടൈൽസ് പണിക്കാരനായ ജഗൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ, ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറിന്റെ നേതൃത്വത്തിലുള്ള അക്രമികൾ ജഗനെ തടഞ്ഞുനിർത്തി നിരവധി തവണ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്‍റെ ബന്ധുക്കൾ തന്നെയാണ് കൂട്ടുപ്രതികൾ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും, നാട്ടുകാരും ജഗന്‍റെ ബന്ധുക്കളും അനുവദിച്ചില്ല. കൊലയാളികളെ പിടികൂടാതെ മൃതദേഹം നീക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉറപ്പ് നൽകിയതോടെയാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post

نموذج الاتصال